Tuesday, May 13, 2014

അന്ധനായ ഘടികാര നിര്‍മ്മാതാവ്' (THE BLIND WATCHMAKER).

പ്രഗല്‍ഭനായ ബ്രിട്ടീഷ് ജന്തു ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ ഡാക്വിന്‍സിന്‍റെ പ്രസിദ്ധമായ പുസ്തകമാണ് 'അന്ധനായ ഘടികാര നിര്‍മ്മാതാവ്' (THE BLIND WATCHMAKER). ഈ പുസത്കത്തില്‍ ഡാക്വിന്‍സ് വാസ്തവത്തില്‍ ഡാര്‍‌വിനിസം പുനര്‍ രചിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന് അസ്തിത്വമില്ല എന്ന ഡാര്‍‌വിന്‍റെ സിദ്ധാന്തത്തെ പ്രത്യക്ഷമായിത്തന്നെ വിളംബരപ്പെടുത്തുന്നതാണ് പ്രസ്തുത പുസ്തകം.

എല്ലാ സൃഷ്ടിക്കും ഒരു സ്രഷ്ടാവ് ആവശ്യമാണ്. നിങ്ങള്‍ക്ക് ഡാവിഞ്ചിയെ നിഷേധിച്ചുകൊണ്ട് മോണാലിസയില്‍ വിശ്വസിക്കാന്‍ സാധ്യമല്ല. എന്നിട്ടും വ്യക്തമായ ഈ നിരര്‍ഥക വാദത്തോട് പ്രൊഫസര്‍ ഡാക്വിന്‍സ് പ്രതിബദ്ധത അകാട്ടുന്നു. സൃഷ്ടിയില്‍ അദ്ദേഹം വിശ്വസിക്കുമ്പോള്‍ തന്നെ സ്രഷ്ടാവിന്‍റെ അസ്തിത്വത്തെ അദ്ദേഹം നിഷേധിക്കുന്നു. വിലക്ഷണമായ രീതിയില്‍ സ്രഷ്ടാവിനു പകരം പ്രകൃതി നിര്‍ദ്ധാരണത്തെ പകരം വെക്കുകയും ചെയ്യുന്നു. ഉന്നതനായ ഒരു പ്രകൃതി ശാസ്ത്രജ്ഞന്‍ എന്ന നിയില്‍ അദ്ദേഹത്തില്‍ നിന്ന് ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഡാര്‍‌വിന്‍ സിദ്ധാന്തം ഒരു രചനാത്മക തത്ത്വമല്ലെന്ന് അദ്ദേഹം മനസ്സിലാക്കേണ്ടതുണ്ടായിരുന്നു.

പ്രൊഫസര്‍ ഡാക്വിന്‍സ് ജീവന്‍റെ യഥാര്‍ത്ഥ പ്രശ്നവുമായുള്ള ഏറ്റുമുട്ടല്‍ ഈ പുസ്തകത്തില്‍ ഒഴിവാകുകയാണ് ചെയ്യുന്നത്. പ്രശ്നങ്ങളുടെ അസ്തിത്വം അദ്ദേഹം അംഗീകരിക്കുന്നു; അതിനെക്കുറിച്ച് അദ്ദേഹത്തിന് അറിവുമുണ്ട്. എന്നിരിക്കേയാണ് ഈ ഒഴിവാക്കല്‍. അദ്ദേഹം ഉന്നയിച്ച എല്ലാ വസ്തുതകളും ചര്‍ച്ചചെയ്യുകയല്ല ഇവിടെ ഉദ്ദേശ്യം. കാരണം, അവയില്‍ പലതും അപ്രസക്തങ്ങളാണ്; വിഷയവുമായി ബന്ധമില്ലാത്തവയാണ്. എന്നിരുന്നാലും യഥാര്‍ഥ ജീവനെക്കുറിച്ചും അത് ആവാഹിക്കുന്ന നിഗൂഢതകളെക്കുറിച്ചും പ്രൊഫസര്‍ ഡാക്വിന്‍സ് എഴുതുമ്പോള്‍ തികച്ചും ഒരു ശാസ്ത്രജ്ഞനെപ്പോലെതന്നെയാണ് അത് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. മറ്റു ലക്ഷ്യങ്ങള്‍ സ്ഥാപിക്കാന്‍ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ അദ്ദേഹം കൈകടത്തുന്നില്ല. ഇവിടെ ഡാക്വിന്‍സ് വളരെ നല്ല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ആ സാമര്‍ഥ്യമൊന്നും പ്രകൃതി നിര്‍ദ്ധാരണത്തിന്‍റെ സമര്‍ഥനത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചു കാണുന്നില്ല. മുമ്പേ നിലകൊള്ളുന്ന ഒരു ധൈഷണിക ബോധത്തിന്‍റെ അസ്തിത്വമില്ലാതെ ജീവന്‍ അതിന്‍റെ എല്ലാ സങ്കീര്‍ണ്ണതകളോടുംകൂടി സൃഷ്ടിക്കപ്പെടുക സാധ്യമല്ല.

ജീവന്‍റെ ഈ സൃഷ്ടി നടത്തിയത് ഒരിക്കലും പ്രകൃതി നിര്‍ദ്ധാരണമല്ല. ജീവിത യാഥാര്‍ഥ്യത്തിന്‍റെ സത്യസന്ധമായ എല്ലാ അനുഭവങ്ങളും ഈ ആശയത്തി‍ലേക്കാണ് നമ്മെ നയിക്കുന്നത്. അനിവാര്യമായ ഈയൊരു യുക്ത്യാധിഷ്ടിത നിഗമനം ഒഴിവാകാന്‍ വേണ്ടി അദ്ദേഹം സ്വയം തന്നെ സൃഷ്ടിച്ച അയഥാര്‍ഥമായ സ്വപന ലോകത്തേക്ക് പലായനം ചെയ്യുകയാണ്. അതായത്, കമ്പ്യൂട്ടര്‍ ഗെയിമുകളുടെയും വിചിത്ര ജീവികളുടെയും ലോകം. പിന്നീട് അദ്ദേഹം മനുഷ്യ നിര്‍മ്മിത യന്ത്രങ്ങളും പ്രകൃതിയിലെ പ്രത്യക്ഷമായ സങ്കീര്‍ണ്ണതകളും തമ്മില്‍ വ്യക്തമായ ഒരു വിഭജന രേഖ വരയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. മനുഷ്യന്‍ നിര്‍മ്മിച്ച അത്ഭുതങ്ങളുടെ സങ്കീര്‍ണ്ണതകളെല്ലാം യാഥാര്‍ഥ്യങ്ങളും ലക്ഷ്യത്തോടൂ കൂടിയവയും നന്നായി ആസൂത്രണം ചെയ്തവയുമാണെന്നും എന്നാല്‍, പ്രകൃതിയിലുള്ള സങ്കീര്‍ണ്ണതകളില്‍ അത്ഭുതങ്ങളുടെ ഘടകങ്ങള്‍ വളരെ കൂടുതല്‍ ആണെങ്കിലും ഉദ്ദേശ്യ രഹിതവും അനാസൂത്രിതവുമാണെന്നും അവകാശപ്പെട്ടുകൊണ്ട് വായനക്കാരെ അദ്ദേഹം വഴി തെറ്റിക്കുന്നു. പ്രകൃതിയിലുള്ള വസ്തുക്കള്‍ക്ക് എന്തെങ്കിലും ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള സങ്കീര്‍ണ്ണതകളോ മുന്‍‌കൂട്ടിയുള്ള രൂപകല്പ്പനയോ ഉണ്ടെന്നുള്ളത് ഒരു പ്രതീതി മാത്രമാണെന്ന് വായനക്കാരെ വിശ്വസിപ്പിക്കാനാണ്. അദ്ദേഹത്തിന്‍റെ ശ്രമം. അവധാനതയില്ലാത്ത വായനക്കാരനെ മുന്നോട്ടും പിന്നോട്ടും ഓടിച്ച് മനസ്സില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് ഡാക്വിന്‍സ് ചെയ്യുന്നത്. അതായത്, അവലോകന ദര്‍ശനത്തില്‍ നിന്ന് ദീര്‍ഘദര്‍ശനത്തിലേക്കും ദീര്‍ഘദര്‍ശനത്തില്‍ നിന്ന് അവലോക ദര്‍ശനത്തിലേക്കുമുള്ള വഞ്ചനാത്മകമായ ഒരു ശ്രമമാണിത്. മനുഷ്യനിര്‍മ്മിതമായ എല്ലാ വസ്തുക്കളും ദീര്‍ഘദൃഷ്ടിയോടുകൂടിയാണെന്ന് ലോകം വിശ്വസിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതായത്, ഒരു ബോധ മനസ്സിന്‍റെ ഉല്പ്പന്നമായ അവയ്ക്ക് ലക്ഷ്യവും രൂപകല്പ്പനയും സാങ്കേതിക സങ്കീര്‍ണ്ണതയും ഉണ്ട്. പ്രകൃതി നിര്‍മ്മിത വസ്തുക്കളിലേക്ക് തിരിയുമ്പോള്‍ അതില്‍ മനുഷ്യ നിര്‍മ്മിത വസ്തുവിനേക്കാള്‍ ആയിരക്കണക്കിന് കാര്യങ്ങളില്‍ അത്ഭുതങ്ങളുടെ മഹത്തായ ഘടകങ്ങളുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നാല്‍, മനുഷ്യ നിര്‍മ്മിത വസ്തുക്കളില്‍ രൂപകല്പ്പന കാണാന്‍ നാം ശീലിപ്പിക്കപ്പെട്ടിരിക്കുന്നതു കൊണ്ട് നമ്മുടെ അവലോകനദൃഷ്ടി പ്രകൃതി വസ്തുക്കളിലേക്ക് നോക്കുമ്പോള്‍ ഇതേ ലക്ഷ്യബോധത്തിന്‍റെയും രൂപകല്പ്പനയുടെയും മിഥ്യാ ബോധത്തെ നമ്മില്‍ ജനിപ്പിക്കുകയാണ് ചെയ്യുന്നത് എന്നു അദ്ദേഹം ഊന്നിപ്പറയുന്നു. അതുകൊണ്ട് പ്രകൃതി വസ്തുക്കള്‍ക്കും ഒരു ബോധാത്മകനായ രൂപസന്ദായകനുണ്ടാകണമെന്ന് വിശ്വസിക്കാന്‍ നാം പ്രേരിതരായിത്തീരുന്നു. വ്യക്തമായും അദ്ദേഹം സ്വയം ആധികാരികമായ ചില വാക്കുകള്‍ പ്രസ്താവിക്കുകയല്ലാതെ ഈ മിഥ്യാ വാദത്തെ സംബന്ധിച്ച് യാതൊരു വാദ മുഖങ്ങളും അവതരിപ്പിക്കുന്നില്ല. നേരെ മറിച്ച് യഥാര്‍ഥ ജീവിതവുമായി ബന്ധപ്പെട്ട് അദ്ദേഹം നിരത്തിയ ഉദാഹരണങ്ങളെല്ലാം അദ്ദേഹത്തിന്‍റെ നിഗമനങ്ങളെ ഖണ്ഡിക്കുകയാണ് ചെയ്യുന്നത്.

ഉദാഹരണമായി വവ്വാലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പണ്ഡിതോചിതമായ പഠനമെടുക്കാം. ഇത്തരം പഠനത്തെക്കുറിച്ച് അദ്ദേഹം പുസ്തകത്തിന്‍റെ ആമുഖത്തില്‍ പറയുന്നത് ഇപ്ര്കാരമാണ്:

"ഇത്തരം മിഥ്യകള്‍ കെട്ടിപ്പൊക്കിയ ശേഷം അതിനു പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ട് അത് വിപാടനം ചെയ്യുകയാണ് എന്‍റെ ഉദ്ദേശ്യം."

ഖേദകരമെന്നു പറയട്ടെ, ഇത് അദ്ദേഹം പാലിക്കുന്നില്ല. വവ്വാലിനെക്കുറിച്ചുള്ള വിവരണത്തിനാണ് പ്രസ്തുത പുസ്തകത്തിലെ Good Design എന്ന അദ്ധ്യായത്തിലെ നല്ലൊരു പങ്കും അദ്ദേഹം വിനിയോഗിച്ചിട്ടുള്ളത്. അദ്ദേഹം എഴുതുന്നു:

"അവയുടെ മസ്തിഷ്ക്കം വളരെ ലോലമായി ക്രമീകരിച്ചു നിര്‍ത്തിയ ഒരു കൂട്ടം ഇലക്ട്രോണിക് ഇന്ദ്രജാലങ്ങളുടെ ഒരുകൊച്ചു പ്രപഞ്ചമാണ്. പ്രതിധ്വനികളുടെ ലോകം കൃത്യ സമയത്ത് decode അഥവാ വിശകലനം ചെയ്യാന്‍ ആവശ്യമായ രീതിയില്‍ പ്രോഗ്രാം ചെയ്യപ്പെട്ട വിപുലമായ ഒരു സോഫ്റ്റ്‌വെയര്‍ ആണത്. അനിതരസാധാരനമായ രീതിയില്‍ ഉദ്ദിഷ്ട രീതിയില്‍ അള്‍ട്രാ സൗണ്ടുകള്‍ പ്രസരിപ്പിക്കുന്ന ഉപകരണങ്ങളാണ് അവയെന്ന് നാം തിരിച്ചറിയുന്നത്‌വരെ, പള്ളിമേടയ്ക്ക് മുകളില്‍ വാ പിളര്‍ന്ന് മുഖം വികൃതമാക്കി തൂക്കിയിട്ടിരിക്കുന്ന തൂക്കുപാവയെപ്പോലെയേ നാം വവ്വാലിനെ കാണുന്നുള്ളൂ."

വളരെ സമര്‍ഥമായി അദ്ദേഹം ഈ സമസ്യകള്‍ ഉപസംഹരിക്കുന്നുണ്ട്. ശബ്ദത്തിനുമേല്‍ നിയന്ത്രണമുള്ള വവ്വാലിന്രെ കഴിവുകളെ അദ്ദേഹം പ്രശംസിക്കുന്നത് കാണുക:

"ഒരു കൊച്ചു തവിട്ടു നിറമുള്ള വവ്വാല്‍ തന്‍റെ ശബ്ദ പ്രതിധ്വനിയിലൂടെ ഒരു കീടത്തെ കണ്ടുപിടിക്കാന്‍ ആരംഭിക്കുമ്പോള്‍ അതിന്‍റെ ശബ്ദത്തിന്‍റെ കമ്പന നിരക്ക് അധികമാകുന്നു. ഒരു മെഷീന്‍ ഗണ്ണിനേക്കാള്‍ വേഗത്തില്‍ ആയിരിക്കും അതിന്‍റെ പ്രവേഗം. സെക്കന്‍റില്‍ പരമാവധി 200 പള്‍സ് നിരക്കില്‍ ശബ്ദതരംഗങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് വവ്വാല്‍ ചലിക്കുന്ന ഇരയുടെ അടുത്തെത്തുന്നു"


അവിദ്ദേഹം ഉയര്‍ത്തുന്ന ചൊദ്യം:

"വവ്വാലുകള്‍ക്ക് സെക്കന്‍റില്‍ 200 വരെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ സ്പന്ദനങ്ങള്‍ അയക്കാന്‍ കഴിയുന്നുവെങ്കില്‍ എന്തുകൊണ്ട് ഇത് എല്ലാ സമയവും നിലനിര്‍ത്തുന്നില്ല? കാരണം, വവ്വാലുകള്‍ക്ക് അതിന്‍റെ പള്‍സ് നിരക്ക് ക്രമീകരിക്കുന്ന ഒരു സം‌വിധാനമുണ്ട്. വവ്വാലിന് അടിയന്തിരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ വേണ്ടിയും ലോകത്തെ സൂക്ഷ്മമായി അറിയാനും എന്തുകൊണ്ട് സ്ഥിരമായി ഈ സം‌വിധാനം പരമാവധി ആവൃത്തിയില്‍ പ്രവര്‍ത്തിച്ചു കൂടാ?"

അദ്ദേഹം തന്നെ ഇതിനുത്തരം നല്‍കുന്നു:

"ഒരു കാരണമിതാണ്. ഈ ഉന്നത നിരക്കിലുള്ള തരംഗങ്ങള്‍ അടുത്തെത്തിയ ഇരകള്‍ക്കു നേരെ മാത്രമേ അനുയോജ്യമാകൂ. തന്‍റെ മുന്നില്‍ ദൂരെയുള്ള ഇരകള്‍ക്ക് നേരെ ഉന്നത നിരക്കില്‍ കമ്പനങ്ങള്‍ അയക്കുകയാണെങ്കില്‍ അതില്‍ തട്ടി പ്രതധ്വനിക്കുന്ന തരംഗങ്ങള്‍ മറ്റു ശബ്ദതരംഗങ്ങളുമായി ഇടകലര്‍ന്ന് പോകുന്നത് കൊണ്ടായിരിക്കാം അടുത്തുള്ള ഇരകള്‍ക്ക് നേരെ മാത്രം ഉന്നത നിരക്കിലുള്ള കമ്പനങ്ങള്‍ അയക്കുന്നത്"

വവ്വാലുകളുടെ വൈമാനികവും ശാബ്ദികവുമായ അത്ഭുത കഴിവുകളെക്കുറിച്ച് പറഞ്ഞുകൊണ്ട് അദ്ദേഹം ഉപസംഹരിക്കുന്നതിങ്ങനെ:

"കൃത്യമായ ഉപകരണങ്ങലിലൂടെയും കടലാസുകളിലെഴുതിയ ഗണിതകൃയകളിലൂടെയും ഒരു പരിധിവരെ മാത്രമേ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കൂ. ഒരു കൊച്ചു ജീവി അതെല്ലാം തന്‍റെ തലയില്‍ ചെയ്യുന്നുവെന്ന് സങ്കല്പ്പിക്കന്‍ പ്രയാസമാണ്"

സാങ്കേതിക സങ്കീര്‍ണ്ണതെകളെക്കുറിച്ച് പറയുമ്പോള്‍ മനുഷ്യ നിര്‍മ്മിത യന്ത്രങ്ങള്‍ക്ക് അതിനോട് സാമ്യമുണ്ടെങ്കിലും സങ്കീര്‍ണ്ണത അതിനെക്കാള്‍ കുറവാണെന്ന കാര്യം അദ്ദേഹം ഇങ്ങനെ നിരീക്ഷിക്കുന്നു:

"തീര്‍ച്ചയായും ഈ ചെപ്പിന്‍റെ (വവ്വാലിന്‍റെ തല) വയറിങ്ങ് നവീകൃതമായ ഒരു ബോധാത്മക മസ്തിഷ്കം ചെയ്തിട്ടുള്ളതായിരിക്കണം. (ചുരുങ്ങിയ പക്ഷം വയറിങ്ങിന്‍റെ രൂപകല്പനയെങ്കിലും അത്തരം ഒരു മസ്തിഷ്കം ചെയ്തതായിരിക്കണം). പക്ഷേ, ഈ കൊച്ചു പേടകത്തിന്‍റെ അനുനിമിഷമുള്ള പ്രവര്‍ത്തനത്തില്‍ യാതൊരു ബോധാത്മക തലച്ചോറും ഇടപെട്ടിട്ടില്ല"

" .... നമ്മുടെ സാങ്കേതിക വിദ്യയുമായുള്ള അനുഭവ പരിചയം പരിഷ്കൃതമായ ഒരു യന്ത്രം കാണുമ്പോള്‍ ബോധപൂര്‍‌വ്വം പ്രവര്‍ത്തിക്കുന്ന ഒരു രൂപ സന്ദായകന്‍ അതിനുണ്ടാകണം എന്നു കരുതാന്‍ നമ്മെ തയ്യാറാക്കിയിരിക്കുന്നു"

ഇവിടം മുതല്‍ക്കാണ് അദ്ദേഹത്തിന്രെ അസംബന്ധാത്മക നിഗമനങ്ങള്‍ ആരംഭിക്കുന്നത്. കാരണം, രൂപകല്പ്പന ചെയ്യുന്നത് ബോധശൂന്യമായ പ്രകൃതി നിര്‍ദ്ധാരണം അണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അതായത് 'അന്ധനായ ഒരു ഘടികാര നിര്‍മ്മാതാവ്' അന്ധവും ബോധശൂന്യവുമായ ഡാര്‍‌വിന്‍ തത്ത്വങ്ങള്‍ക്ക് വവ്വാലിന്‍റെ ശബ്ദസം‌വിധാനത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യമല്ല എന്ന പ്രശ്നത്തെ അഭിമുഖീകരിച്ചുകൊണ്ട് ഡാക്വിന്‍സ് എഴുതുന്നു:

"എങ്ങനെയാണ് ഒരു അവയവത്തിനു സാങ്കേതിക സങ്കീര്‍ണ്ണതകള്‍ കൈവരുന്നത്?"

അദ്ദേഹം നല്‍കുന്ന ഉത്തരം ഇതാണ്:

"ഇത് ഒരു വാദമുഖമല്ല. അവിശ്വാസത്തിന്‍റെ പ്രഖ്യാപനമാണ്"


ഡാക്വിന്‍സിനോട് അദ്ദേഹം ജോലിചെയ്യുന്ന കമ്പ്യൂട്ടര്‍ ബോധമുള്ള ഒരാളുടെ സൃഷ്ടിയല്ലെന്നും അതിനു യാതൊരു വിധ ഡിസൈനിങ്ങിന്‍റെയും ആവശ്യമില്ലെന്നും പറയപ്പെട്ടാല്‍ അദ്ദേഹം അംഗീകരിക്കുമോ? ഒരിക്കലും അദ്ദേഹമത് അംഗീകരിക്കില്ല. അദ്ദേഹത്തിന്‍റെ കമ്പ്യൂട്ടറാകട്ടെ വവ്വാലിന്‍റെ ശബ്ദസം‌വിധാനത്തെക്കാള്‍ സങ്കേതിക സങ്കീര്‍ണ്ണതകള്‍ വളരെ കുറഞ്ഞതുമാണ്. 

http://kalkkee.blogspot.ae/2010/07/blind-watchmaker.htl